ഐസക്ക് ജോർജിലൂടെ പുതുജീവൻ നേടുന്നവർ. പ്രതീക്ഷയോടെ കുടുംബങ്ങൾ
A 33-year-old hotel owner who was hit by a bike while crossing the road in Kottarakkara

കൊട്ടാരക്കരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഹോട്ടൽ ഉടമയായ 33 കാരൻ ഐസക്ക് ജോർജിന് ജീവൻ നഷ്ടമായത്. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ കുടുംബത്തിന്റെ സമ്മതത്തോടെ ഐസക്കിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള നടപടി ആരംഭിച്ചത്. ഐസക്കിന്റെ ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, കരൾ, വൃക്കകൾ, കോർണിയകൾ എന്നിവയാണ് ദാനം ചെയ്യുന്നത്. കരളും ഒരു വൃക്കയും കിംസിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലും അവയവമാറ്റത്തിനായി ഉപയോഗിക്കും. കോർണിയകൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് മാറ്റുന്നത്.
What's Your Reaction?






